ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍

ഇത് ചാന്ദ്നിയുടെ ജീവിതം. ആണായി പിറന്ന്, പെണ്ണായി മാറി ഇപ്പോള്‍ അങ്ങനെ ജീവിക്കുന്ന ചാന്ദ്നി ഇപ്പോള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തക. സഹനത്തിന്റെയും പോരാട്ടത്തിന്റയും അതിജീവനത്തിന്റെയും ഇതിഹാസമാണ് ചാന്ദ്നിയുടെ ജീവിതം. ശ്രദ്ധേയനായ മലയാളി ഫോട്ടോഗ്രാഫര്‍ അജിലാല്‍ ആ ജീവിതത്തിലൂടെ പല കാലങ്ങളില്‍ ക്യാമറയുമായി നടത്തിയ യാത്രയാണിത്. അരികുകളിലേക്കു വലിച്ചെറിയപ്പെട്ട അസാധാരണ ജീവിതത്തിന്റെ വ്യത്യസ്തമായ രേഖപ്പെടുത്തല്‍. മൂന്ന് ഭാഗങ്ങളായി നാലാമിടം പ്രസിദ്ധീകരിക്കുന്ന ഫോട്ടോ ഫീച്ചറിന്റെ ആദ്യഭാഗം. ഒപ്പം, ക്യാമറയുമായി നടത്തിയ ആ യാത്രകളെക്കുറിച്ച അജിലാലിന്റെ ചെറുകുറിപ്പും.

 

 

അഞ്ച് വര്‍ഷം മുമ്പാണ് ചാന്ദ്നിയെ ആദ്യം കണ്ടത്. ബാംഗ്ലൂരില്‍. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഗമ എന്ന സന്നദ്ധ സംഘടനയുടെ സജീവ പ്രവര്‍ത്തകയായിരുന്നു അവള്‍. അന്ന് കുറച്ച് പടങ്ങളെടുത്തു. പിന്നീട്, ജോലി ബാംഗ്ലൂരിലേക്ക് മാറിയപ്പോള്‍ സമരങ്ങളിലും മറ്റുമായി ചാന്ദ്നിയെ പല തവണ കണ്ടു. സംസാരിച്ചു.

മൈസൂരിലെ ഹൊലേ സോസ്ലെ എന്ന കുഗ്രാമത്തില്‍ മഹാദേവപ്പയുടെയും മഹാദേവമ്മയുടെയും ഏക മകനായി ജനിച്ച കെ. എന്‍ മല്ലികാര്‍ജുന സ്വാമിയില്‍നിന്ന് ചാന്ദ്നിയിലേക്കുള്ള മാറ്റങ്ങള്‍ അവര്‍ പറഞ്ഞു തീര്‍ത്തു. ഫോട്ടോഗ്രാഫുകളിലൂടെ അവരുടെ ജീവിതത്തെ, അതിന്റെ നാനാവിധ വൈവിധ്യങ്ങളെ പകര്‍ത്താന്‍ ശ്രമം തുടങ്ങിയപ്പോള്‍ അവര്‍ പൂര്‍ണ പിന്തുണ തന്നു.

 

അജിലാല്‍

 

35 വയസ്സുണ്ട് ഇപ്പോള്‍ ചാന്ദ്നിക്ക്. പത്ത് വയസ്സു മുതല്‍ താന്‍ ആണല്ലെന്ന തോന്നല്‍ ഉണ്ടായിരുന്നെന്ന് ചാന്ദ്നി പറയുന്നു. വ്യത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലും അധികമാരോടും അത് പ്രകടിപ്പിക്കാനായില്ല. സ്കൂള്‍, കോളജ് പഠന കാലത്ത് ആ തിരിച്ചറിവ് ഉള്ളില്‍ ശക്തമായി. കോളജ് പഠന കാലത്ത് ഒരു പയ്യനുമായി പ്രണയത്തിലായി. പഠന ശേഷം പലയിടത്തുനിന്നും കിട്ടിയ അറിവിന്റെ പിന്‍ബലത്തില്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു. അവിടെ, ഹിജഡകളുടെ താവളത്തില്‍ താമസമായി.

മുടി നീട്ടി വളര്‍ത്തി, പെണ്ണുടുപ്പുകള്‍ ധരിച്ച് കഴിഞ്ഞു. എന്നാല്‍, ഇടക്കിടെയുള്ള വീട്ടിലേക്കുള്ള യാത്രകളില്‍ മുടി മൂടി തൊപ്പി വെച്ച് ആണായി നടിക്കേണ്ടി വന്നു. ഇതിനിടെ, ലിംഗ മാറ്റ ശസ്ത്രക്രിയ. അതിനുശേഷം വീട്ടുകാര്‍ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. ഇടയ്ക്ക്, ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു.
അവള്‍ക്ക് ഭൂമിക എന്നു പേര്. നാട്ടില്‍ അമ്മക്കും അച്ഛനുമൊപ്പം അവള്‍ കഴിയുന്നു.

ചാന്ദ്നി ഇപ്പോള്‍ ഇടക്കിടെ നാട്ടില്‍ പോവാറുണ്ട്. പണ്ടൊക്കെ ഇരുളിന്റെ മറവില്‍ ആരും കാണാതെ ചെന്ന് മടങ്ങുകയായിരുന്നു. ഇപ്പോള്‍, എല്ലാവരും കാണ്‍കെ നടക്കുന്നു. ആദ്യമൊക്കെ, പുരികം ചുളിച്ച ഗ്രാമം ഇപ്പോള്‍ ഒത്തിരി മാറി. ചാന്ദ്നിക്കൊപ്പം അവളുടെ ഗ്രാമത്തില്‍ നടത്തിയ യാത്രം അക്കാര്യം ബോധ്യപ്പെടുത്തി.

 

 

ചാന്ദ്നി

 

 

അമ്മക്കും അച്ഛനുമൊപ്പം, ഏക മകനായി

 

 

സ്റ്റുഡിയോയില്‍ നടി ജയപ്രദയുടെ പോസ്റ്ററിന്റെ പശ്ചാത്തലത്തില്‍കുട്ടുകാരനൊപ്പം. വെള്ള ഉടുപ്പിട്ടതാണ് മല്ലികാര്‍ജുനസ്വാമി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലം.

 

 

കൊലഗല ബസവ ലിംഗപ്പ കോളജില്‍ പി.യു.സിക്ക് പഠിക്കുമ്പോഴുള്ള ചിത്രം.

 

 

കോളജ് പഠനകാലത്തെ മറ്റൊരു ചിത്രം.

 

 

കോളജ് പഠന കാലത്തെ നാടകം. ഫോട്ടോ നോക്കി അതിലെ കഥാപാത്രമാവാന്‍ കിണഞ്ഞു ശ്രമിക്കുന്നൊരാളുടെ കഥ പറയുന്ന ഫോട്ടോ ആവാന്തര എന്ന നാടകം. ആദ്യമായി പെണ്‍വേഷം കെട്ടിയത് അന്നാണെന്ന് ചാന്ദ്നി.

 

 

നാടകത്തിനുശേഷം സഹ നടന്‍മാര്‍ക്കൊപ്പം. ഇടത്തുനിന്ന് രണ്ടാമത് കാണുന്നത് വസന്ത്. അവനുമായി അന്ന് മുടിഞ്ഞ പ്രണയമായിരുന്നു. അവന്റെ കല്യാണം കഴിഞ്ഞ്. മൂന്നാല് പിള്ളേരുണ്ട്. ഇപ്പോള്‍ കാണാറില്ലെന്ന് ചാന്ദ്നി.

 

 

ചാന്ദ്നിയുടെ കൈയില്‍ പച്ച കുത്തിയ പ്രണയ ചിഹ്നം.വസന്തിന്റെ ഓര്‍മ്മ. പിന്നീട്, ബ്ലേഡ് കൊണ്ട് അതു ചുരണ്ടിക്കളയാന്‍ ശ്രമിച്ചതു കാണാം.

 

 

കോളജ് പഠന ശേഷം ബാംഗ്ലൂരില്‍ കഴിയുമ്പോള്‍ പെണ്ണിനെപ്പോലെ മുടി നീട്ടി വളര്‍ത്തിയിരുന്നു. എന്നാല്‍, നാട്ടില്‍ പോവുമ്പോള്‍, മുടി മറക്കാന്‍ തൊപ്പി വെച്ചു. അങ്ങനെയൊരു നാള്‍ കുട്ടുകാരനൊപ്പം നാട്ടില്‍.

 

 

ബാംഗ്ലൂരില്‍ വിജയ കമ്യൂണിറ്റിയിലാണ് ചെന്നെത്തിയത്. ഗുരു-അമ്മ-ആയ ശോഭയുടെ കൂടെ ഹുഡി എന്ന സ്ഥലത്തായിരുന്നു താമസം. ലിംഗ മാറ്റ ശ സ്ത്ര ക്രിയ നടത്തിയ ശേഷം ബാംഗ്ലൂരിലെ വീട്ടില്‍ കഴിയുമ്പോഴുള്ള ചിത്രം

 

 

ബാംഗ്ലൂരിലെ ജീവിതത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. ഈയടുത്ത കാലത്താണ് അതു മാറിയത്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം അച്ഛനോട് പ റഞ്ഞു, ഞാന്‍ ഇനി പെണ്ണാണെന്ന്. അച്ഛന്‍ സമ്മതിച്ചില്ല. ഒടുവില്‍, തുണിപൊക്കി അച്ഛനു കാണിച്ചു കൊടുക്കേണ്ടി വന്നു. ഏറെ സമയമെടുത്തു അച്ഛന്‍ ആ യാഥാര്‍ഥ്യത്തോടു പൊരുത്തപ്പെടാന്‍. അതിനുശേഷം വീട്ടില്‍ നടന്ന അരിഷ്ണ കുങ്കുമ പൂജയുടെ ചിത്രം.

 

 

when you share, you share an opinion
Posted by on Apr 21 2012. Filed under ഫോട്ടോ ജേര്‍ണി. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

1 Comment for “ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍”

  1. ഓരോ മനുഷ്യനും എന്തൊക്കെ അനുഭവിക്കുന്നു… എത്രയോ പേര്‍ നമ്മുക്ക് ചുറ്റും , ഒരായിരം കഥകളുമായി… കരഞ്ഞാലും, പറഞ്ഞാലും തീരാത്ത കണ്ണീര്‍ കഥകള്‍… ഇനിയെങ്കിലും നന്മ നിറഞ്ഞ ഒരു ജീവിതം ചാന്ദ്നിക്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

       3 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers