കടലാസില്‍ അച്ചടിച്ചത് മാത്രം പുസ്തകം എന്ന നെഞ്ചോടടുക്കിപ്പിടിച്ച മാറാപ്പുകളാണ് മാറേണ്ടത്. ഓരോ പ്രസാധകനും മത്സരിച്ചു ഇ-റീഡറുകള്‍ ഉണ്ടാക്കട്ടെ, കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങള്‍ ഇറക്കട്ടെ, റീഡറുകളും. വായനക്കാരനും ഒപ്പം തന്റെ കൃതി വായനക്കാരനില്‍ എത്തി എന്ന നിര്‍വൃതിയില്‍ എഴുത്തുകാരനും സന്തോഷിക്കുമ്പോള്‍ വായന ഇനിയും ജീവിക്കുക തന്നെ ചെയ്യും. പ്രസാധകര്‍ മുഖവിലയ്ക്ക് എടുക്കേണ്ടത് ലാഭനഷ്ടങ്ങളെ അല്ല, മറിച്ച് വായനക്കാരനെയും എഴുത്തുകാരനെയും ഒപ്പം മാറുന്ന ലോകത്തെയുമാണ്. ഓരോ പുസ്തകം വിറ്റുപോകുമ്പോഴും ആ പാവം എഴുത്തുകാരന്/കാരിക്ക് അതിന്റെ ഒരു വിഹിതം കൊടുക്കേണ്ടത് തന്നെയാണ്. എഴുത്തുകാരന്‍ എഴുതിയില്ലെങ്കില്‍, വായനക്കാരന്‍ വായിച്ചില്ലെങ്കില്‍, പിന്നെ പ്രസാധകന് എന്ത് നിലനില്‍പ്പ്?
പ്രഭ സക്കറിയാസ്
കമ്പോളം മുടിക്കു കുത്തിപ്പിടിക്കുമ്പോള്‍
എങ്കിലും “ഉള്ള മുടി മുറിക്കുന്നതാ സ്വാതന്ത്യ്രം?” എന്ന സജിത മഠത്തിലിന്റെ പരസ്യവാചകം വല്ലാത്ത ഒരു പ്രശ്നമാണ്. ഫെമിനിസ്റ് എന്ന പോപ്പുലര്‍ ബിംബത്തെ വെച്ച് കൊണ്ടുള്ള ഒരു കളിയാണ് അത്. ചെറുതായി വെട്ടിയ തലമുടിയുള്ള, മുഖത്ത് ചെറിയ മീശയുള്ള, പുരികം മിനുക്കാത്ത, കക്ഷത്തിലെ രോമം വടിക്കാത്ത, കാലിലെ രോമങ്ങള്‍ നീക്കം ചെയ്യാത്ത, ഹൈ ഹീല്‍ ചെരിപ്പിടാത്ത ഫെമിനിസ്റ് എന്ന വെസ്റ്റേണ്‍ വാര്‍പ്പ് മാതൃകയുടെ ഇന്ത്യന്‍ രൂപമാണ് കോട്ടന്‍ വസ്ത്രങ്ങള്‍ ഇടുന്ന, മേക്കപ്പിടാത്ത, അലസമായി അഴിഞ്ഞ മുടിയുള്ള, ചുവന്ന പൊട്ടുള്ള (ഇതൊരു വലിയ ഫാക്ടര്‍ ആണേ!), ഉച്ചത്തില്‍ സംസാരിക്കുന്ന, പ്രതികരിക്കുന്ന സ്ത്രീ. അവിടെ കൃത്യമായി ചേര്‍ന്ന് പോകുന്ന ഒരു രൂപമായാണ് പരസ്യക്കാര്‍ സജിത മഠത്തിലിനെ അവതരിപ്പിക്കുന്നത്-പ്രഭ സക്കറിയാസ് എഴുതുന്നു
വിപ്ലവച്ചുമരുകള്‍ വില്‍ക്കാന്‍ വയ്ക്കുമ്പോള്‍
തന്റെ മുഖം ഒരിക്കലും വെളിപ്പെടുത്തില്ല എന്ന വാശിയും മാറ്റ് കൂട്ടുന്ന ഘടകങ്ങളില്‍ പെടുന്നു. ബാങ്ക്സി ചിത്രങ്ങളുടെ പോസ്ററുകള്‍, ബാഡ്ജുകള്‍, കോഫീ മഗ്ഗുകള്‍, മറ്റു പ്രദര്‍ശനവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനയും പൊടിപൊടിക്കുന്നു. ബാങ്ക്സിയുടെ നിരവധി ചിത്രങ്ങള്‍ മില്യന്‍ കണക്കിന് ഡോളറുകള്‍ക്ക് ലേലം നടക്കാന്‍ പോകുന്നു എന്ന് ഈയിടെ കേട്ട വാര്‍ത്തയാണ് ബാങ്ക്സിയെ വീണ്ടും ഓര്‍മ്മയിലെത്തിച്ചത്. അപ്പോള്‍ ഒരു സംശയം, അല്ല, ആരാണ് ഈ ബാങ്ക്സി? ഇയാള്‍ വരച്ചുപോകുന്ന ചുമരുകള്‍ നഷ്ടപരിഹാരം സഹിതം നികത്തി ചുമരോടെ അടര്‍ത്തിയെടുത്തു കൊണ്ട് പോയി സങ്കല്‍പ്പിക്കാനാവാത്തത്ര വിലയ്ക്ക് ആളുകള്‍ വാങ്ങുന്നു. ബാങ്ക്സി ഇനി മികച്ച ഒരു കച്ചവടക്കാരന്‍ കൂടിയാണോ? – ജീവന്‍ പണയം വെച്ച് വിപ്ലവാത്മക ചുവര്‍ചിത്രങ്ങള്‍ വരക്കുകയും അതിവേഗം കള്‍ട്ടായി മാറുകയും ചെയ്ത ബാങ്ക്സിയുടെ ചിത്രങ്ങള്‍ ലേലത്തിനു തയ്യാറാവുന്ന സാഹചര്യത്തില്‍ കലയെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ചില വിചാരങ്ങള്‍. പ്രഭാ സക്കറിയാസ് എഴുതുന്നു
വനിതാ ദിനം കഴിഞ്ഞാല്‍…?
ഒരു ദിവസത്തെ ആഘോഷങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിലക്കിഴിവുകള്‍ക്കും ഒടുവില്‍ ഇന്നും സൂര്യനസ്തമിക്കും. സ്ത്രീകളുടെ മുന്നേറ്റങ്ങളെപ്പറ്റി പറഞ്ഞതും സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക ഗാര്‍ഹികേതര പീഡനങ്ങളെപ്പറ്റി പറഞ്ഞതും ഒക്കെ മുഴങ്ങിക്കേട്ട തെരുവോരങ്ങളില്‍ വീണ്ടും സ്ത്രീകള്‍ ലൈംഗികവസ്തുക്കള്‍ മാത്രമായി ചുരുങ്ങി ചുരിദാറിട്ട് നടക്കും. കുറഞ്ഞ സ്ത്രീധനത്തിന്റെ പേരിലോ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്‍്റെ പേരിലോ ഒക്കെ വീണ്ടും വീണ്ടും ഇന്ത്യന്‍ അടുക്കളകളില്‍ പ്രഷര്‍കുക്കറുകള്‍ പൊട്ടിത്തെറിക്കും-വനിതാ ദിനത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു കുറിപ്പ്. പ്രഭാ സക്കറിയാസ് എഴുതുന്നു
സുല: ജീവിതത്തിന്റെ തുന്നിച്ചേര്‍പ്പുകളില്‍ ഒരു പുസ്തകത്തിന്റെ ഇടപെടല്‍
ടോണി മോറിസന്റെ “സുല”എന്ന പുസ്തകം ജീവിതത്തെ ഒഴുക്കിലേക്ക് തിരിച്ചുവിട്ട കഥ പറയുന്നു, പ്രഭ സക്കറിയാസ് : ഒരു വിവര്‍ത്തക എന്ന നിലയിലെ എന്റെ അനുഭവങ്ങള്‍ക്ക് തുടക്കമിടുന്നത് ടോണി മോറിസന്റെ “സുല” എന്ന പുസ്തകമാണ്. ഞാന്‍ ആദ്യ പേജുമുതല്‍ അവസാനപേജു വരെ അതിസൂക്ഷ്മവും സശ്രദ്ധവും വായിച്ച ആദ്യ പുസ്തകം എന്ന് തന്നെ പറയാം. എന്നാല്‍ പ്രസിദ്ധീകരിച്ച് നാല് വര്‍ഷം കഴിഞ്ഞ് എവിടെയോ മറന്നും ഒളിഞ്ഞും ഇരുന്നശേഷം ആ പുസ്തകം വീണ്ടും വേറൊരു തലത്തില്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത് പോലെ തോന്നുന്നു, ഇപ്പോള്‍
എട്ടിഞ്ച് ബൂട്ടില്‍ എന്റെ നടത്തങ്ങള്‍
എന്നാല്‍ ആണുങ്ങളുടെ ചെരിപ്പുകളുടെ മനോഹരശേഖരം ഞാന്‍ കണ്ടെത്തിയതിനും കാലിന് ഏറ്റവും സുഖവും സംരക്ഷണവും തരുന്ന ആണ് ചെരിപ്പിലേക്ക് അന്തസോടെ കാലിനെ മാറ്റിയതിനും ശേഷം എന്റെ ഷോപ്പിംഗ് കഥതന്നെ മാറിപ്പോയി. മാസികകളുടെ ഫാഷന്‍ വേദശാസ്ത്രപ്രകാരം പണിഞ്ഞുവെച്ചിരിക്കുന്ന മെലിഞ്ഞൊതുങ്ങിയ ചെരിപ്പിനുള്ളില്‍ വേദന സഹിച്ചുനടക്കാന്‍ ശ്രമിക്കുന്ന പരിപാടി ഞാന്‍ എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചു-പ്രഭാ സക്കറിയാസ് എഴുതുന്നു
മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍.
രാത്രിജീവിതം കേരളത്തില്‍വെച്ച് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ചില രാത്രിപ്പേടികള്‍ ഉണ്ടായിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത പകല്‍പ്പേടികളും. പറഞ്ഞാല്‍ തീരില്ല കഥകള്‍. സ്വര്‍ഗം തരാമെന്നുപറഞ്ഞാലും ഞാനില്ല കേരളത്തില്‍ ജീവിക്കാന്‍.
ഇങ്ങനെയൊക്കെ പറയുമ്പോള്‍ തന്നെ “കേരളത്തിനുപുറത്തുള്ള എന്‍റെ രാത്രി/പകല്‍ ജീവിതങ്ങള്‍ എത്ര സുരക്ഷിതമാണ്, കേരളം മഹാമോശം” എന്ന് പറയുന്നതിലുള്ള പ്രശ്നങ്ങളും മനസിലാക്കുന്നു. കേരളത്തില്‍ ഓരോ രാത്രിയാത്രാദുരനുഭവങ്ങളും ഉണ്ടായപ്പോഴെല്ലാം എന്‍റെ സാമൂഹികഅവസ്ഥ എന്തായിരുന്നു, ഇന്ന് പേടിക്കാതെ, സ്വാതന്ത്ര്യത്തോടെ ഡല്‍ഹി പോലെയൊരു നഗരത്തില്‍ ജീവിക്കുമ്പോള്‍ എനിക്കെങ്ങനെ ധൈര്യം തോന്നുന്നു എന്നുള്ളതൊക്കെ പ്രശ്നങ്ങള്‍ തന്നെയാണ്. കേരളത്തില്‍ വെച്ച് ബസില്‍ യാത്രചെയ്ത് കോളേജില്‍ പോകേണ്ടിയിരുന്ന കുട്ടിയല്ല ഞാന്‍ ഇന്ന്. മെട്രോ പോലുള്ള കൂടുതല്‍ സുരക്ഷ ഉറപ്പുതരുന്ന നഗരമാര്‍ഗങ്ങളാണ് ഞാന്‍ ഉപയോഗിക്കുന്നത്. പലതരത്തില്‍ ഒട്ടേറെ പ്രത്യേകാനുകൂല്യങ്ങള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്
മലയാളികളെ പിന്നെന്തു വിളിക്കണം?
ഒരു മൃഗവും തന്റെ ജനുസില്‍ പെട്ട ഒരു കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊന്ന് മരപ്പൊത്തില്‍ ഒളിച്ചുവെച്ചിട്ടില്ല. ഇണചേരാന്‍ പ്രായവും ശരീരവും ഇണങ്ങിയ ഒട്ടനവധി പേര്‍ സ്വന്തം ജനുസില്‍തന്നെ ഉണ്ടെന്നിരിക്കേ പിച്ചവയ്ക്കല്‍ പ്രായത്തിലുള്ള കുഞ്ഞിനോടൊക്കെ ഇങ്ങനെ പെരുമാറുന്നതിനെ മൃഗീയം എന്ന് വിളിച്ചു കേട്ടാല്‍ മൃഗങ്ങള്‍ സഹിക്കില്ല.
ഡോക്കോമക്കറിയുമോ കമലാ ദീദിയെ?
പത്താംക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ അച്ചടിഹിന്ദിയുമായി ഡല്‍ഹിയില്‍ ജീവിക്കാനെത്തിയ എനിക്ക് നല്ല ചോരയും നീരുമുള്ള ഹിന്ദി പറഞ്ഞുപഠിപ്പിച്ചത് ദീദിയാണ്. ഇതെല്ലാം കഴിഞ്ഞ് നിങ്ങളുടെ ടാറ്റാ ഡോക്കോമോ വല്യ പരസ്യവുമായി വന്ന് ഞങ്ങളുടെ ദീദിയെ കള്ളിയെന്നുവിളിച്ചാല്‍ സഹിക്കുമോ സര്‍? ശുദ്ധ തെമ്മാടിത്തരമല്ലേ കാണിച്ചിരിക്കുന്നത്?
ഓടി വന്നു കയറുന്ന ഓരോ സ്ത്രീയും ഞാനാണ്
അപരിചിതമായ അകലങ്ങളില്‍നിന്നും പ്രേമം പോലൊരടുപ്പമായി മാറിയ ഡല്‍ഹി മെട്രോയെക്കുറിച്ച് ,നഗരവും സ്ത്രീയും പ്രമേയമായി എഴുത്തുകാരി പ്രഭാസക്കറിയാസ് ആരംഭിക്കുന്ന കോളത്തിലെ ആദ്യ കുറിപ്പ്. നാലുവര്‍ഷം മുന്‍പ് ഡല്‍ഹി കാണാന്‍ വന്ന നാട്ടിന്‍പുറത്തുകാരിയായ ഒരു എണ്ണതേച്ചുകുളിക്കാരിയുടെ കുതൂഹലക്കണ്ണിലൂടെ മാത്രമേ മെട്രോട്രെയിനിനെ പറ്റി പറഞ്ഞു തുടങ്ങാന്‍ […]